എന്റെ സ്വപ്നം, നിങ്ങളുടെയും Sis. Betty Jose

Voice Of Desert 10 years ago comments
എന്റെ സ്വപ്നം, നിങ്ങളുടെയും                                       Sis. Betty Jose

ഒരു ബോട്ടില്‍  വെള്ളം ഒറ്റവലിക്ക് കുടിച്ചു തിര്‍ത്തു എന്നിട്ടും പരവേശം മാറിയില്ല. കുടിച്ച വെള്ളം മുഴുവന്‍  ആവിയായി പോയോ എന്ന് സംശയം.. ഇതു പോലെ വിയര്‍ത്ത ഒരു സാഹചര്യവും ജിവിതത്തില്‍ ഉണ്ടായിട്ടില്ല . ശിതികരിച്ച മുറിയിലിരുന്ന്‍ വിയര്‍ത് ഒഴുകുകയായിരുന്നു 

വെളുപ്പാന്‍ കാലത്തു കണ്ട സ്വപ്നം ഫലിക്കും എന്നുകേട്ടിടുണ്ട് , സ്വപ്നമായിരുന്നു എന്ന്‍ വിശ്വാസിക്കാന്‍ തന്നെ സമയമെടുത്തു. ഇതെങ്ങാനും  യാഥാര്‍ഥ്യമായാല്‍ എന്തായിരിക്കും എന്റെ അവസ്ഥ,  എന്റെ ദൈവമേ....... ഉള്ളില്‍ നിന്നും നിലവിളി ഉയര്‍ന്നു.

സാധാരണയായി ഞാന്‍  സ്വപ്നങ്ങള്‍ ഒന്നും കാണാറില്ല. കണ്ടാല്‍ തന്നെ ഓര്‍ത്തു വെക്കാറുമില്ല.  കാരണമുണ്ട്,ഒന്നും സ്വപ്നം കാണേണ്ട കാര്യം എനിക്കില്ല ,അതിനുമുന്‍പെ തന്നെ അതെന്റെ കയ്യിലെത്തിയിരിക്കും.തന്നെയുമല്ല സ്വപ്നങ്ങളെല്ലാം below poverty line-ല്‍ ഉള്ളവര്‍ക്കുള്ളതല്ലേ....

തെളിഞ്ഞ മനസ്സോടെയാണ്‍ ഉറങ്ങാന്‍ കിടന്നത്, IDCC യുടെ ആഭിമുഖ്യത്തിലുള്ള സംയുക്ത പെന്തക്കോസ്ത് കണ്‍വെന്‍ഷന്റെ അവസാന ദിവസമായിരുന്നു ഇന്നലെ.സ്റ്റേജില്‍ മുന്നിലായിരുന്നു എന്‍റെ ഇരിപ്പിടം.ഞാന്‍ തന്നെയാണ് കണ്‍വെന്‍ഷന്‍ ചെലവുകളുടെ മുക്കാല്‍ഭാഗവും സ്പോണ്‍സര്‍ ചെയ്തത്. അതിന്റെതായ ഒരു അഹംഭാവം എനിക്കില്ല ,പക്ഷെ സംഘാടകര്‍ നിര്‍ബന്ധിച്ചപ്പോള്‍ ഇരുന്നു എന്നു മാത്രം.

 

കര്‍ത്താവിന്റെ രണ്ടാം വരവായിരുന്നു പ്രസംഗ വിഷയം . വളരെ മനോഹരവും അനുഗ്രഹ പ്രദവും ആയിരുന്നു പ്രസംഗം .  പ്രതിഫലം വീതിക്കുന്ന നാളില്‍ എന്‍റെ കിരീടത്തില്‍ തുന്നിചെര്‍ക്കാനിടയുള്ള മുത്തുകളും വന്‍ തൂവലുകള്മൊക്കെ ഞാന്‍ ഭാവനയില്‍ കണ്ടു. അറനൂറ്റിഅറപത്താറു വരുന്നേ, ഒബാമ ചിപ്പുണ്ടാക്കുന്നെ, എന്നൊന്നും പറഞ്ഞ് കരയാന്‍ ഞാനില്ല,അതിനു മുന്‍പേ കര്‍ത്താവ് തന്റെ വിശുദ്ധരെ ചേര്‍ത്തുകൊള്ളും എന്ന്‍ എനിക്ക് ഉറപ്പുണ്ട്.പിന്നെ ഒരു ചിപ്പുണ്ടാക്കിയാലും എനിക്ക് എന്താ???? അല്ലെങ്കില്‍ തന്നെ സഭായോഗത്തിന്റെ അവസാനമായി പാസ്റ്റര്‍ ആമേന്‍ കര്‍ത്താവായ യേശുവേ എന്നു പറയുമ്പോഴേക്കും വേഗം വരേണമേ എന്നു പറയുന്നത് ഞാന്‍ ആണ്. കര്‍ത്താവ് കുറച് കൂടി കഴിഞ്ഞിട്ട് വന്നാല്‍ മതി എന്ന്‍ ഉള്ളിന്റെ ഉള്ളില്‍ ഒരു ആഗ്രഹം ഒക്കെ ഉണ്ട്.പക്ഷെ അതെന്റെ മനസ്സില്‍ തന്നെയാണ്. എല്ലാ കാര്യങ്ങളും പുറത്ത് പറയാന്‍ പറ്റില്ലാലോ.

കണ്‍വെന്‍ഷന്‍ പന്തലില്‍ നല്ലൊരു വീഡിയോ ക്യാമറയുമായിട്ടാണ്‍ ഞാന്‍ പോയത്.ദൈവവചനം മീഡിയ വഴി നാലുപേരെ അറിയിക്കുക എന്ന നിര്‍വ്യാജമായ ആഗ്രഹമാണ് അതിനു പിന്നില്‍.  ഒരു പാപിയെങ്കിലും മാനസാന്തരപെട്ടാല്‍ എനിക്കുള്ള പ്രതിഫലം ഏറുമല്ലോ.

അല്പസ്വല്പം പ്രസംഗിക്കാന്‍ എനിക്കറിയാം. വചനത്തിന്റെ കാര്യത്തില്‍‍ ഞാന്‍  ബെരോവ സഭയിലെ അംഗമാണ്‍് .  ആരു പ്രസംഗിച്ചാലും അത് അങ്ങനെ തന്നെയോ എന്ന്

തിരുവെഴുതുകളിലൂടെ ശോധന ചെയ്യുവാനും ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടുതന്നെയാണ് GITS-ല്‍‍ ചേര്‍ന്ന് വചനം പഠിച്ചുകൊണ്ടിരിക്കുന്നത്. വയോജനവിദ്യാഭ്യാസം എന്നു പറഞ്ഞു് ചിലര്‍ ചിരിച്ചത് കണ്ടില്ലെന്നു നടിച്ചു.

ഒന്ന് കൂടി സ്വപ്നം ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു.ഭീതി ഉളവാകുന്നതായിരുന്നു അത്. കര്‍ത്താവ്‌ വന്ന് തന്റെ വിശുദ്ധരെ ചേര്‍ത്തു കഴിഞ്ഞു എന്ന്‍,ഞാന്‍ തള്ളപ്പെട്ടുഎന്ന അവസ്ഥയുമായി. എനിക്ക് പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ല,ഏത് ഉറക്കത്തില്‍കര്‍ത്താവ് വന്നാലും പോകാനായി ഒരുങ്ങിയാണ്‍ ഞാന്‍ ഇരുന്നത്.ഒരു കുറവും എനിക്ക് ഉള്ളതായി തോന്നിയിട്ടില്ല.ഒരു സഭായോഗം പോലും ഞാന്‍ മുടക്കിയിട്ടില്ല.സംഗീതക്കാര്‍ വെള്ള വസ്ത്രം ധരിക്കണം എന്ന്‍ പാസ്റ്റര്‍ പറഞ്ഞപ്പോള്‍ഒരു ഗായകന്‍ അല്ലാതിരുന്നിട്ടുകൂടി ഞാന്‍ TPMകാരെ പോലെ മൊത്തത്തില്‍വെള്ള ധരിച്ചു.എനിക്കറിയാം പുറമെയുള്ളതല്ല കര്‍ത്താവ് നോക്കുന്നത് എന്ന്‍.എങ്കിലും വിശുദ്ധിയുടെ പ്രതീകമായ വെള്ളയോട് എനിക്ക് പ്രത്യേക താല്പര്യം ഉണ്ട്. സഭയെ ഉണര്‍ത്തുവാന്‍ തക്കവണ്ണമുള്ള പ്രാര്‍ത്ഥനകള്‍ ഞാന്‍ പ്രാര്‍ത്ഥിച്ചിരുന്നു.ദാനധര്‍മങ്ങളിലും ഞാന്‍ പിന്നിലല്ല,എന്‍റെഅത്രയും ദശാംശം കൊടുക്കുന്ന ആരും സഭയില്‍ഇല്ല.  അവരുടെ ഒരു കാര്യത്തിലും ഞാന്‍ ഇടപെടാറില്ല,എങ്കിലും വിവരങ്ങള്‍ഒക്കെ ഞാന്‍ അന്വേഷിച്ചറിയുമായിരുന്നു, ഈ നില്‍ക്കുന്നചുങ്കക്കാരനെപ്പോലെ ഞാന്‍ പാപിയല്ല എന്ന പരിശന്റെ പ്രാര്‍ത്ഥനപോലെ സ്വയം ബോധ്യപ്പെടുത്താനാണ്‍ എന്ന്‍ ചിലരൊക്കെ അതിനെക്കുറിച്ച്‌ പറയുമായിരുന്നു.പക്ഷെ വാരാന്ത്യത്തില്‍ ഉള്ളപ്രാര്‍ത്ഥനയ്ക്ക് അത് തടസ്സം ആകും എന്നുള്ള ഭയമാണ് അതിനു പിന്നില്‍.ക്രിസ്ത്യാനീത്വം വ്യക്തിപരമാണ്.പിന്നെ സ്വന്തം കണ്ണില്‍ കരട് ഇരിക്കുമ്പോള്‍ സഹോദരന്റെ കണ്ണിലെ കരട് എടുക്കാന്‍ ശ്രമികേണ്ട എന്നാണല്ലോ .കരടല്ല മരം വളര്‍ന്നു നിന്നാലുംഞാനെടുക്കാന്‍ പോകില്ല.പച്ച മുന്തിരി തിന്നവരുടെ പല്ലേ പുളിക്കുകയുള്ളു.

തള്ളപ്പെട്ട ഞാന്‍ ഹൃദയം പൊട്ടി കരയാന്‍ തുടങ്ങി.എന്‍റെ നിലവിളി കേട്ടിട്ടാകാം കര്‍ത്താവ് എനിക്ക് പ്രത്യക്ഷമായി. നല്ല വാക്ചാതുര്യം ഉള്ള ഞാന്‍ യിരമ്യ പ്രവാചകനെയും കൂട്ട് പിടിച്ച്തുടങ്ങി.യഹോവേ,ഞാന്‍ നിന്നോട്  വാദിച്ചാല്‍ നീതിമാനായിരിക്കും എങ്കിലും ന്യായങ്ങളെകുറിച്ച് ഞാന്‍ നിന്നോട് ചോദിയ്ക്കാന്‍ തുനിയുന്നു. ഞാന്‍എങ്ങനെ സ്വര്‍ഗ്ഗരാജ്യത്തിന്‍ അവകാശി അല്ലാതായി.എന്റെ പ്രാര്‍ത്ഥനകള്‍ , എന്റെ നിതി പ്രവര്‍ത്തികള്‍,ദാനധര്‍മ്മങ്ങള്‍ ഒന്നും അങ്ങ് കണ്ടില്ലേ?.  എല്ലാം വെറുത്തെ ആയിപോയോ?. ... എനിക്ക് ഈ സമ്പത്തോ, സ്ഥാനമാനങ്ങളോ ഒന്നും വേണ്ട.  എന്നെക്കുടി അങ്ങയുടെ രാജ്യത്തിന് അവകാശി ആക്കി തീര്‍ക്കെണമേ”.ചോദ്യത്തില്‍ തുടങ്ങി യാചനയില്‍ അവസാനിച്ചിട്ടും  കര്‍ത്താവു തമ്പുരാന്റെ  മുഖത്ത് ഒരു ഭാവഭേദവും  ഉണ്ടായില്ല.  പക്ഷേ  കര്‍ത്താവ് ഒരു ചോദ്യം  എന്നോട് തിരിച്ചു ചോദിച്ചു . “കഴിഞ്ഞ സഭായോഗത്തിന്  ആരായിരുന്നു അടുത്തിരുന്നത് “?  ആരുമില്ലായിരുന്നു  മറുപടിക്ക് എനിക്ക്  ഒട്ടും ആലോചിക്കേണ്ടി വന്നില്ല . പക്ഷേ ആ ഉത്തരത്തിനുശേഷം എന്റെ മനസിളകാന്‍  തുടങ്ങി അതെ... ആരുമുണ്ടായിരുന്നില്ല എന്റെ അടുത്ത്, കാരണമുണ്ട് ഞാന്‍ തനിയെ ഇരിക്കുകയായിരുന്നു പുറകില്‍. കര്‍തൃമേശ ഉള്ള ദിവസമാണ്. മാനസികമായി അടുപ്പമില്ലത്തവരുടെ അടുത്ത്  എങ്ങനെ ഇരിക്കാനാണ്, തന്നെയുമല്ല എന്റെ  സ്റ്റാറ്റസിനു ചേരാത്ത പലരും ഉണ്ട്.  അങ്ങനെ എന്തെല്ലാം കാരണങ്ങള്‍.

               ഒന്നെന്നിക്കു മനസിലായി തുടങ്ങി , എന്റെ നിതി പ്രവര്‍ത്തികളോന്നും  കര്‍ത്താവിന്റെ മുന്‍പില്‍ ഒന്നുമല്ല. ഹൃദയങ്ങളെ നോക്കുന്ന ദൈവത്തിന്റെ  മുന്നില്‍ ഞാന്നാരുമാല്ലയിരുന്നു. ഞാന്‍ ഓടിയതും ,അധ്വാനിച്ചതും, ചിലവിട്ടത്തുമെല്ലാം  ദൈവനാമ മഹത്വത്തിനല്ല , എന്റെ തന്നെ മഹത്വത്തിനായിരുന്നു. സഹോദരനെ നിസ്സാരന്‍ എന്നു കാണുന്നവന്‍ അഗ്നി നരകത്തിന്‍ യോഗ്യന്‍ എങ്കില്‍ എനിക്ക് എത്ര അധികം കിട്ടും എന്ന്‍ മനസിലായി.

ഞാന്‍ ക്രിസ്തുവിന്റെ  അനുകാരിയായിരിക്കുന്നതു പോലെ നിങ്ങളും  എന്റെ അനുകാരികള്‍ ആകുവിന്‍ എന്ന് പറഞ്ഞ പൗലോസ്‌ പോലും  പറയുന്നത് ലഭിച്ചു കഴിഞ്ഞു എന്നോ അല്ല. ഞാന്‍ ക്രിസ്തുവിനാല്‍ പിടിക്കപെട്ടിരിക്കുന്നതുകൊണ്ട്  എനിക്കും അതു പിടിക്കാമോ എന്നു വച്ച് പിന്തുടരുന്നതെയുള്ളൂ.

എന്റെ കുറവുകള്‍ എനിക്ക് മനസിലായി തുടങ്ങിയിരിക്കുന്നു  അതുകൊണ്ടുതന്നെയാണ്  ഞാന്‍ ഒരു സ്വപ്നം കണ്ടത് , എനിക്കുവേണ്ടി  കൂടിയാണ് അവന്‍ കാല്‍വരിയില്‍ യാഗമായി തീര്ന്നത് . സര്‍വ്വലോകത്തെക്കാളും വിലയെറിയതായി  അവന്‍ എന്റെ ആത്‌മാവിനെയും കണ്ടു .  ഇനിയും ഞാന്‍ കര്‍ത്താവിനായി , തിരുനാമ മഹത്വത്തിനായി  ജിവിക്കും . കര്‍ത്താവിന്റെ  രാണ്ടാം വരവില്‍ പ്രത്യാശയോടെ നിത്യതയില്‍ കാണപെടും . അതെ  സകല  കളങ്കവും മാറി തിളങ്ങുന്ന  ഒരു മുത്തായി തിരുസന്നിധിയില്‍ കാണപ്പെടും ........................


Voice of Desert — Editor

POST WRITTEN BY
Voice of Desert
Editor

1,895

PEOPLE VIEWED THIS ARTICLE



നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.




Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

  1. The author of each article published on this web site owns his or her own words.
  2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
  3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2024. All Rights Reserved. 478827 Website Designed and Developed by: CreaveLabs