പറഞ്ഞു വിടുന്ന വാക്കും എറിഞ്ഞു വിടുന്ന കല്ലും തിരിച്ചു വരുമോ? E. John Kutch

Voice Of Desert 10 years ago comments
പറഞ്ഞു വിടുന്ന  വാക്കും എറിഞ്ഞു വിടുന്ന  കല്ലും തിരിച്ചു  വരുമോ?         E. John Kutch

"മാനത്തോടിരിക്കുന്ന മനുഷ്യന്‍  വിവേക ഹീനനായാല്‍ അവന്‍ നശിച്ചുപോകുന്ന  മ്യഗങ്ങള്‍ക്കു തുല്യന്‍”.  പ്രഭാതം മുതല്‍  പ്രദോഷംവരെ  വായില്‍നിന്നു  പുറത്തുവിടുന്ന വാക്കുകള്‍  ഒരിക്കലും  തിരിച്ചെടുക്കുവാന്‍  സാധിക്കത്തില്ല. ദൈവസന്നിധിയില്‍ ഒരു വാക്കുച്ചരിപ്പാന്‍ നിന്റെ ഹൃദയം  ബദ്ധപ്പെടരുതെന്ന്‍ തിരുവചനം നമ്മെ പഠിപ്പിക്കുന്നു. ഇവിടെ  വിവേകത്തോടെ ചിന്തിച്ച് സംസാരിക്കുവാന്‍  ഉത്സാഹിക്കേണ്ടത് അത്യാവശ്യമാണ്.  കേള്‍ക്കുന്നതിനു മുമ്പായി ഉത്തരം പറയുന്നവര്‍  ചിന്താശക്തിയില്ലാത്തവരെന്നേ പൊതുജനം  മനസ്സിലാക്കുകയുള്ളൂ. ഇങ്ങനെയുള്ള ചിന്താശക്തിയില്ലാത്തവര്‍ പിന്നത്തേത്തില്‍ ഒരു വലിയ വില കൊടുക്കേണ്ടതായി വന്നിട്ടുണ്ട്.

 

നാം അറിയപ്പെടുന്ന ഒരു വ്യക്തിയാണ് ബൈബിളില്‍ കാണുന്ന യിപ്താഹ്. അവന്‍ പരാക്രമശാലിയാണങ്കിലും വേശ്യപുത്രനായിരുന്നു. ജീവിതത്തില്‍ നിഷ്ടയുള്ളവനും തന്റെ ജീവിതം പക്വതയില്‍ കാത്തുസൂക്ഷിച്ചവനും തന്നെ ഏവര്‍ക്കും  പാഠമായിരിക്കേണ്ട അനുഭവങ്ങള്‍  യിപ്താഹിന്റെ  ജീവിതത്തില്‍  നിന്നും പകര്‍ത്തുവാന്‍  സാധിക്കും . യിപ്താഹ് ഒരു വേശ്യപുത്രനായതുകൊണ്ട് നിന്ദിക്കപ്പെട്ടും ,മാന്യതയില്ലാത്തവനുമായി തങ്ങളുടെ മിത്രങ്ങളുടെയും  യിസ്രാല്യരുടെയും മദ്ധ്യത്തില്‍  ഒരു പരസ്ത്രീയുടെ മകന്‍ എന്നു പറഞ്ഞ് പരിഹാസ വിഷയമായും തീര്‍ന്നതുകൊണ്ട് തന്റെ  സഹോദരന്മാരെ വിട്ട് തോബ് ദേശത്തില്‍ പോയി പാര്‍ത്തു. ഈ കാലയളവില്‍ അമോന്യര്‍ കൂടെ കൂടെ യിസ്രായേല്യരോട് യുദ്ധം ചെയ്തുകൊണ്ടിരിന്നു. അതുകൊണ്ട് ഗിലയാദിലെ മൂപ്പന്മാര്‍ തോബ് ദേശത്തു ചെന്ന്‍  അമോന്യരോട് യുദ്ധം  ചെയ്യേണ്ടതിന് നീ വന്ന്‍ സേനാപതി ആയിരിക്ക എന്ന്‍ പറഞ്ഞു. യിപ്താഹ് അവരോട് നിങ്ങള്‍ എന്നെ പകച്ച്  പിതൃര്‍ഭവനത്തില്‍ നിന്നും  നീക്കികളഞ്ഞു. എന്നാല്‍ കഷ്ടത്തിലായ സമയമോ നിങ്ങളെന്റെ  അടുക്കല്‍ എന്തിനുവരണം?. അതിന് യിസ്രായേല്‍മുപ്പന്മാര്‍ അങ്ങനെയല്ലാ; നീ വന്നു അമോന്യരോട് യുദ്ധം  ചെയ്യുകയും മാത്രമല്ല നീ ഞങ്ങള്‍ക്ക് തലവനായിരിക്കുകയും  വേണം. യിപ്താഹിന് അത്  വിശ്വസിപ്പാന്‍  കഴിഞ്ഞില്ല. എന്നെ തലവനാക്കുമോ എന്നു ചോദിച്ചപ്പോള്‍ നീ പറഞ്ഞതുപോലെ  ഞങ്ങള്‍ ചെയ്യും യഹോവ നമ്മുടെ മദ്ധ്യേ സാക്ഷി!.

 

 

അമോന്യരോട് യുദ്ധത്തിനുപോകുന്നതിനു മുമ്പായി യിപ്തഹ് യഹോവയോട് ഒരു നേര്‍ച്ച നേര്‍ന്നു. “നീ അമോന്യരെ  എന്റെ  കൈയ്യില്‍ ഏല്‍പ്പിക്കുമെങ്കില്‍  ഞാന്‍  അമോന്യരെ  ജയിച്ച്  സമാധാനത്തോടെ മടങ്ങിവരൂമ്പോള്‍ എന്റെ  വീട്ടുവാതുക്കല്‍ നിന്ന്‍ എന്നെ എതിരേറ്റു വരുന്നത് യഹോവയ്ക്കുള്ളതായിരിക്കും” അവന്‍  യുദ്ധം  ജയിച്ച് മിസ്പയില്‍ തന്റെ  വീട്ടിലേക്ക് ചെല്ലുമ്പോള്‍ ഇതാ! അവന്റെ  ഏക മകള്‍ തപ്പോടും നൃത്തത്തോട്കു‌ടെ അവനെ എതിരേറ്റുവന്നു. അവളെ കണ്ടമാത്രയില്‍ അവന്‍ വസ്ത്രം  കീറി: അയ്യോ! എന്റെ  മകളെ നീ എന്റെ തല കുനിയിച്ചുവല്ലോ! യഹോവയോട് ഞാന്‍ ഒരു കാര്യം  പറഞ്ഞു പോയി, എനിക്ക് പിന്മാറികൂടാ എന്നു പറഞ്ഞു. അവളോ യുദ്ധം  ചെയ്ത് ജയിച്ചുവന്ന  അപ്പനെ സ്വീകരിപ്പാന്‍  സന്തോഷത്താല്‍ മതിമറന്ന് എതിരേറ്റുകൊണ്ടുവരുവാന്‍ പോയ  മകള്‍ ഉണ്ടാകുവാന്‍ പോകുന്ന  സംഭവഗതികള്‍ അറിഞ്ഞിരുന്നില്ല.

 

അതിന് മകള്‍  അപ്പാ! നീ യഹോവയോട് പറഞ്ഞുപോയിട്ടൂണ്ടെങ്കില്‍  നിന്റെ  വായില്‍നിന്നും പുറപ്പെട്ടതുപോലെ  എന്നോടു ചെയ്യുക എന്നുപറഞ്ഞു. അവന്റെ ഹൃദയം ദുഃഖത്താല്‍ തര്‍ന്നു പോയി. എന്റെ ഒരേയൊരു  മകളെ യാഗം കഴിയ്ക്കുകയെന്നോ? ഇതിനു പരിഹാരമായി ചിന്തിച്ചിട്ട് മറ്റൊരുമാര്‍ഗ്ഗം കാണുന്നില്ല. “സത്യം  ചെയ്തിട്ട്  ഛെദം വന്നാലും  മാറാത്തവന്‍ യഹോവയുടെ കൂടാരത്തില്‍ പാര്‍ക്കും(സങ്കീ: 15:4)” തന്റെ മകളേക്കാള്‍ യഹോവയോട്  താന്‍ ചെയ്ത  വാക്കിന്‍  കൂടുതല്‍ വിലകൊടുത്തു. മറ്റേതൊന്നിനെക്കാളും ദൈവത്തെ  അവന്‍ സ്നേഹിച്ചു.ഭയപ്പെട്ടു. അവന്‍  ചെയ്ത  നേര്‍ച്ചപോലെ തന്റെ  ഓമനകളെ  യാഗമായി  അര്‍പ്പിച്ചു.നിന്റെ  ദൈവമായ യഹോവയ്ക്ക് നേര്‍ച്ച നേര്‍ന്നാല്‍ നിവൃത്തിപ്പാന്‍ താമസിക്കരുത്. നിങ്ങളുടെ  വാക്ക്   ഉവ്വ്: ഉവ്വ്  എന്നും ഇല്ല: ഇല്ല  എന്നുമായിരിക്കട്ടെ . ഇതില്‍  അധികമായത്  ദുഷ്ടനില്‍ നിന്നുമത്രേ.

 

 

ഇന്നും  സ്ഥാനമാനങ്ങള്‍ക്കാണല്ലോ വടംവലി. ആത്മീകരുടെ  മദ്ധ്യത്തിലും  ഇതുതന്നെയല്ലെ  നടക്കുന്നത്. വേശ്യാപുത്രന്‍  എന്നു പറഞ്ഞ് ആക്ഷേപിച്ച്  തള്ളികളഞ്ഞവനെ ശത്രുഭയത്തില്‍ നിന്നും രക്ഷിപ്പാന്‍  വിളിച്ചുകൊണ്ടുവരികയാണ്. “ കാര്യം  കാണുവാന്‍ കഴുതക്കാലും പിടിയ്ക്കണമേന്നല്ലെ പഴഞ്ചൊല്ല്” സഹവിശ്വാസികളുമായി ഭിന്നിച്ചുനില്‍ക്കുന്ന വേളകളില്‍  പലപ്പോഴും താങ്ങും തണലുമായി നില്‍ക്കേണ്ടവരെ  തള്ളിക്കളയുമ്പോള്‍ അല്പം  സാവകാശമായി ചിന്തിക്കുന്നത് നന്നായിരിക്കും. ഒരു സമയത്ത് ഇവരെകൊണ്ട് നമുക്ക്  ആവശ്യമായി വരൂമെന്നുള്ള  യാഥാര്‍ഥ്യം തള്ളികളയരുത്. ഒരുവനെ  വെറുക്കാന്‍ പ്രയാസമില്ല.  എന്നാല്‍ അവരെ നിലനിര്‍ത്തികൊണ്ടുപോകുവാന്‍ അല്പം പ്രയത്നം  ചെയ്യേണ്ടിവരും. ഇവിടെ വെറുത്തവര്‍ വെറുക്കപ്പെട്ടവനെ തേടിപ്പോയി! ഒരു പാത്രം  ഉടയ്ക്കുവാന്‍ പ്രയാസമില്ല , പക്ഷേ മെനയപ്പെടുവനോ ബുദ്ധിമുട്ടുള്ളതാണൊന്ന്‍ നാം മറന്നുകളയരുത്. നമ്മുടെ മാനസാന്തരം പ്രവര്‍ത്തിയിലും മറ്റുള്ളവര്‍ക്കും  മാതൃകയായിരിക്കണം. പ്രവര്‍ത്തിയില്ലാത്ത വിശ്വാസം  നിഷ്ഫലമെന്ന്‍ ഗ്രഹിപ്പാന്‍  നിനക്കുമനസസ്ണ്ടോ(യാക്കോ: 2:20).

 

നാം സംസാരിക്കുന്ന ഓരോ വാക്കുകളും പരിജ്ഞാനത്തിന്റെയും ആത്മശക്തിയുടെയും  പ്രതിഫലനമായിരിക്കാന്‍ നമുക്ക് ശ്രദ്ധിക്കാം. വാക്കുകള്‍  പെരുകിയാല്‍  പാപം  ഉണ്ട് . യിപ്താഹിന്റെ നേര്ച്ച അല്പം ധൃതിയില്‍ ആയിരുന്നോയെന്ന്‍ തോന്നിപ്പോകുന്നു. വീട്ടിലേക്കുവരുമ്പോള്‍ വീട്ടുകാര്‍ ആദ്യം ഇറങ്ങി അനുമോദിക്കുവാന്‍ സാധ്യതയുണ്ടെന്ന്‍ യിപ്താഹ് ചിന്തിക്കേണ്ടിയിരുന്നു.യുദ്ധം ആവേശമുള്ളതാണങ്കിലും അവന്റെ നേര്‍ച്ചയില്‍ ദൂരദൃഷ്ടി ഉണ്ടാകേണ്ടത് അത്യാവശ്യമായിരുന്നു എന്ന്‍ നമ്മെയും പഠിപ്പിക്കുന്നു. അതുചെയ്യാതെ ധൃതിപിടിച്ചാല്‍ ഒളിഞ്ഞിരിക്കുന്ന വിപത്തുകള്‍  പലര്‍ക്കും  സംഭവിച്ചെന്നിരിക്കും. ആകയാല്‍  ഏതൊരു കാര്യവും ശുഭമായിരിക്കേണ്ടതിന് ക്രിസ്തുവിന്റെ മുമ്പാകെ താണിരുന്നു  പ്രാര്‍ത്ഥിക്കുക, പ്രവര്‍ത്തിക്കുക. നമ്മുടെ വായിലെ വാക്കുകള്‍  പുറത്തേക്കുവിടാന്‍ ബദ്ധപ്പെടരുത്. പിന്നീടത് തിരിച്ചെടുക്കുവാന്‍ സാധിക്കുകയില്ല. തന്‍നിമിത്തം നാം ദു:ഖിച്ചിട്ടും കാര്യമില്ല.

 

ആകയാല്‍ പറഞ്ഞു വിടുന്ന വാക്കും  എറിഞ്ഞു വിടുന്ന കല്ലും  തിരിച്ചുവരുമോ?..

 


Voice of Desert — Editor

POST WRITTEN BY
Voice of Desert
Editor

1,888

PEOPLE VIEWED THIS ARTICLE



നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.




Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

  1. The author of each article published on this web site owns his or her own words.
  2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
  3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2024. All Rights Reserved. 484203 Website Designed and Developed by: CreaveLabs